പോസ്റ്റുകള്‍

ജൂലൈ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്ല്‍ കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി

ഇമേജ്
കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്ല്‍ കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി തിരുവനന്തപുരം സർക്കാർ എൻജിനീയറിംഗ് കോളേജിനെ (CET) എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ constituent കോളേജ് ആക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ CET സംരക്ഷണ സമിതി കോളേജ്ല്‍ CET സംരക്ഷണ സമിതിയൂടെ നേതൃത്വത്തില്‍ നാളെ കരിദിനം ആചരിക്കും . 2026-27 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ CET-യെ KTU-യുടെ Constituent College ആക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ജൂലൈ 15-ന് സർക്കാർ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് നടപടികൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. അധ്യാപകരുമായോ വിദ്യാർത്ഥികളുമായോ ജീവനക്കാരുമായോ പൂർവവിദ്യാർത്ഥികളുമായോ പൊതുസമൂഹവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ തീരുമാനം തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്നേ സ്വാശ്രയ കോളേജ് ആക്കി മാറ്റുന്നതിന് കാരണം ആകുമെന്ന് സമിതി പറഞ്ഞു. CET-യുടെ വാർഷിക ചെലവ് ₹450 കോടിയിലധികമാണ്. നിലവിൽ ഈ ചെലവ് സംസ്ഥാന ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. അഫിലിയേറ്റഡ് ക...

ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ

ഇമേജ്
ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ ധവളപത്രത്തെ മറയാക്കി സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ബജറ്റിലൂടെ കേരള സർക്കാർ നടത്തുന്നതെന്ന് മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിന് പകരം പൂർണമായും രാഷ്ട്രീയ രേഖയാക്കി മാറ്റിയ ധവളപത്രമാണ് പുതിയ സർക്കാർ നിയമസഭയിൽ വെച്ചത് എന്നും സി.ജെ. ജോസഫ് പഠന ഗവേഷണ കേന്ദ്രത്തിന്റെയും കെജിഒഎ ന്യൂസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ധവളപത്രം മുതൽ ബജറ്റ് വരെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം. എൻ. ശരത്ചന്ദ്രലാൽ അധ്യക്ഷത വഹിച്ച സെമിനാറിൽ കേരള പബ്ലിക് എക്സ്പെന്റിച്ചർ റിവ്യൂ കമ്മിറ്റി അംഗം ശ്രീ. സിദ്ദീഖ് റാബിയത്ത് പ്രതികരണം രേഖപ്പെടുത്തി. ധവളപത്രം എന്ന പേരിൽ പുറത്തിറക്കിയ രാഷ്ട്രീയ രേഖയിലൂടെ ഉദാരവത്കരണത്തിന് അനുയോജ്യമായ രീതിയിൽ സാമ്പത്തികാന്തരീക്ഷം പുനഃക്രമീകരിച്ചുകൊണ്ട് ബജറ്റ് അവതരിപ്പിക്കുകയാണ് ഉണ്ടായത് എന്ന് സെമിനാർ വിലയിരുത്തി. കെജിഒഎ ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ...

2 വർഷമായി അവഗണന: മലയിൻകീഴ് അണപ്പാട് നാഗംമണ്ഡലം ക്ഷേത്ര റോഡ് തകർന്നു | കുട്ടികൾക്കും ജോലിക്കാർക്കും ദുരിതം

ഇമേജ്
മലയിൻകീഴ് അണപ്പാട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തിരുവിതാംകൂർ നാഗംമണ്ഡലം ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന റോഡ് കഴിഞ്ഞ 2 വർഷമായി തകർന്ന നിലയിലാണ്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും ചെളിയും കാരണം ഈ വഴിയിലെ ഗതാഗതം പൂർണമായും ദുർഘടമായിരിക്കുകയാണ്. ആരെല്ലാം ബുദ്ധിമുട്ടുന്നു? 1. പ്രദേശവാസികൾ അവശ്യ സാധനങ്ങൾ വാങ്ങാനും ആശുപത്രിയിൽ പോകാനും പോലും ഈ റോഡ് വഴി പോകാൻ വലിയ ബുദ്ധിമുട്ടാണ്. വൃദ്ധർക്കും രോഗികൾക്കും ഈ വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2. വിദ്യാർത്ഥികൾ ഈ വഴി സ്കൂളിൽ പോകുന്ന നിരവധി കുട്ടികളുണ്ട്. മഴക്കാലത്ത് സ്‌കൂൾ ബാഗും യൂണിഫോമും ചെളിയാകുന്നു. വൈകുന്നേരം ഇരുട്ടായാൽ അപകടസാധ്യതയും കൂടുതലാണ്. 3. ജോലിക്ക് പോകുന്നവർ ദിവസവും ജോലിക്ക് പോകുന്നവർ വൈകിയും അപകട ഭീഷണിയോടെയും ആണ് യാത്ര ചെയ്യുന്നത്. ബൈക്കും സ്കൂട്ടറും കുഴിയിൽ വീണ് പല അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. 4. ഭക്തജനങ്ങൾ ക്ഷേത്ര ദർശനത്തിനും ഉത്സവങ്ങൾക്കും എത്തുന്ന നൂറുകണക്കിന് ഭക്തർക്കും ഈ റോഡ് ഒരു വലിയ വെല്ലുവിളിയാണ്. അധികൃതരുടെ അനാസ്ഥ ഈ വിഷയം സംബന്ധിച്ച് നാട്ടുകാർ പലതവണ ബന്ധപ്പെട്ട വകുപ്പുകൾക്കും ഗ്രാമപഞ്ചായത്തിന...

മലയിൻകീഴ് JN-ൽ റോഡ് കയ്യേറ്റം: ഗതാഗത തടസ്സവും നടക്കാൻ വഴിയില്ലാത്ത അവസ്ഥയും | ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക്

ഇമേജ്
മലയിൻകീഴ് ജംഗ്ഷനിൽ റോഡ് കയറി പ്രവർത്തിക്കുന്ന Fruits ഷോപ്പ്. നടക്കാൻ വഴിയില്ല എന്നത് മാത്രമല്ല, ഗതാഗത തടസ്സവും ഇവിടെ സ്ഥിരം കാഴ്ചയാണ്. ഓട്ടോ, ബൈക്ക്, കാർ എന്നിവയ്ക്ക് പോലും വഴി മാറി പോകേണ്ട സ്ഥിതി. സ്‌കൂൾ സമയത്ത് ഇവിടെ വലിയ തിരക്കും അപകട സാധ്യതയും കൂടുതലാണ്. ഇതിനു മുന്നേയും ഞങ്ങൾ വാർത്ത കൊടുത്തതാണ്. എന്നിട്ടും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ല. ജനങ്ങളുടെയും വാഹന യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഉടൻ പരിഹാരം വേണമെന്നാണ് ആവശ്യം. പ്രധാന പ്രശ്നങ്ങൾ: 1. നടക്കാൻ വഴിയില്ല - സ്കൂൾ കുട്ടികൾക്ക് അപകടം 2. ഗതാഗത തടസ്സം - Peak time-ൽ വാഹനങ്ങൾ കുടുങ്ങുന്നു 3. പഞ്ചായത്ത് നടപടി എടുക്കുന്നില്ല - മുൻപും വാർത്ത നൽകിയതാണ് "

AIIMS ന് ഏറ്റവും അനുയോജ്യമായ ജില്ല തിരുവനന്തപുരം തന്നെ.

ഇമേജ്
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും, RCCയും പോലുള്ള ലോകോത്തര ആശുപത്രികൾ ഇവിടെ ഉണ്ട്. കേരളത്തിന്റെ മെഡിക്കൽ ഹബ് എന്ന് വിളിക്കുന്നത് വെറുതെയല്ല. 70 വർഷത്തെ പാരമ്പര്യമുള്ള Govt Medical College, SCTIMST, RCC, KUHS -ഒരു സ്ഥലത്ത്. International Airport, NH, Railway -രോഗികൾക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പം. Research- Doctor Training-m ഇതിനേക്കാൾ നല്ല സ്ഥലം കേരളത്തിൽ വേറെയില്ല.

മലയിൻകീഴ് ജംഗ്ഷനിൽ കാൽനടക്കാർ ദുരിതത്തിൽ

ഇമേജ്
തിരുവനന്തപുരം: മലയിൻകീഴ് ജംഗ്ഷനിൽ നടപ്പാത ഇല്ലാത്തത് കാരണം കാൽനടയാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ജംഗ്ഷനിൽ ദിവസവും നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. പക്ഷേ നടക്കാൻ സുരക്ഷിതമായ ഒരു വഴി പോലുമില്ല. റോഡിൻ്റെ ഇരുവശവും കടകൾ കയ്യേറിയിരിക്കുകയാണ്. സ്കൂൾ കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ എന്നിവർ വാഹനങ്ങൾക്ക് ഇടയിലൂടെ ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. വൈകുന്നേരങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കും സാധാരണമാണ്. നടപ്പാത ഒരുക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

'T-RIC X' ഇംപാക്ട് റിസർച്ച് കോൺക്ലേവിനും എഎൻആർഎഫ് ഗ്രാന്റി മീറ്റിനും ശ്രീചിത്രയിൽ തുടക്കമായി

ഇമേജ്
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളും ലബോറട്ടറിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരനിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച 'T-RIC X' ഇംപാക്ട് റിസർച്ച് കോൺക്ലേവും എഎൻആർഎഫ് ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും റോബോട്ടിക്സും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ വികസിക്കുമ്പോഴും മനുഷ്യസ്പർശവും കാരുണ്യവും കാത്തുസൂക്ഷിക്കാൻ ഗവേഷകർക്കും വിദഗ്ദ്ധർക്കും സാധിക്കണം. ഒരു നല്ല ശാസ്ത്രജ്ഞനോ, ഡോക്ടറോ, ഉദ്യോഗസ്ഥനോ ആകുന്നതിന് മുൻപ് മികച്ചൊരു മനുഷ്യനാകാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ച പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ ഹബ്ബുകളിൽ ഒന്നായി തിരുവനന്തപുരം മാറിയ പശ്ചാത്തലത്തിൽ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സ...

കർക്കിടക മാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും: സമയം, പൂജകൾ, പ്രാധാന്യം

ഇമേജ്
കർക്കിടക മാസത്തിലെ പ്രത്യേക പൂജകൾ: 1. നെയ്യഭിഷേകം: ദിവസവും രാവിലെ നടക്കും 2. ഉഷപൂജ: പുലർച്ചെ നടക്കുന്ന പ്രധാന പൂജ 3. കലശാഭിഷേകം: വിശേഷാൽ ദിവസങ്ങളിൽ 4. കർക്കിടക ചോറൂൺ: കർക്കിടകത്തിലെ പ്രത്യേക ചടങ്ങ് കർക്കിടകത്തിൽ ശബരിമലയുടെ പ്രത്യേകത മഴക്കാലമായ കർക്കിടകത്തിൽ തീർത്ഥാടകരുടെ തിരക്ക് കുറവാണ്. അതുകൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ ദർശനം നടത്താൻ പറ്റിയ സമയമാണിത്.

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം*

ഇമേജ്
ദേശീയതലത്തിൽ നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ കേരള-ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന് രണ്ടാംസ്ഥാനം . മികച്ചനേട്ടം കൈവരിച്ച കേഡറ്റു കളെ, കൊച്ചി സതേൺ നേവൽ കമാൻഡിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ എൻ സി സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അരുണ്‍ സി.ജി., SM, VSM അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ ലോണാവലയിലെ ഐ.എൻ.എസ്. ശിവാജിയിൽ ജൂലൈ 2 മുതൽ 11 വരെ നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ രാജ്യത്തെ 17 എൻ.സി.സി. ഡയറക്ടറേറ്റുകൾ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച് കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് റണ്ണേഴ്സ്-അപ്പ് സ്ഥാനം കരസ്ഥമാക്കി. ദേശീയതലത്തിൽ എൻ.സി.സി. നാവിക വിഭാഗത്തിലെ ഏറ്റവും അഭിമാനകരമായ മത്സരങ്ങളിലൊന്നാണ് ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പ്. ഫയറിംഗ്, സീമാൻ ഷിപ്പ്, ഷിപ്പ് മോഡ ലിംഗ്, സർവീസ് സബ്ജക്ട്പരീക്ഷ തുടങ്ങി വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡയറക്ടറേറ്റ് മൂന്ന് സ്വർണവും ഒമ്പത് വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ കരസ്ഥമാക്കി. നിരവധി ഇനങ്ങളിൽ കേരളത്തിന്റെ പ്രകടനം രാജ്യത്തെ മികച്ച ഡയറക്ടറേ റ്റുകളേക്കാൾ മികച്ച തായിരുന്നു. സംസ്ഥാനത്ത് നിന്ന് 24 ആൺകുട്ടികളും 12 പെൺകുട്ടികളും പങ്കെടുത്തു. കാ...

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം

ഇമേജ്
15-7-26 ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം:-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ തിരുവനന്തപുരം : ബിജെപി നിയമസഭാ കക്ഷി നേതാവും ചാത്തന്നൂർ എം.എൽ.എയുമായ ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചാത്തന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, എം.എൽ.എയുടെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. അങ്ങനെയെങ്കിൽ, ആ വ്യക്തിയെ മുന്നിൽ നിർത്തി ഇത്തരം ഗൂഢാലോചന ആസൂത്രണം ചെയ്ത യഥാർത്ഥ പ്രതികൾ ആരാണെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. ഭീകരാക്രമണ കേസിലെ പ്രതിയും ഭീകരവാദ നേതാവുമായ പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മദനിക്ക് വേണ്ടി ഇടതും വലതും ഒരേ നിലപാട് സ്വീകരിച്ച കാര്യം ബി.ബി. ഗോപകുമാർ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ആ പരാമർശം സഭാരേഖയിൽ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്യുക...

മലയിൻകീഴ് ജംഗ്ഷനിൽ നടപ്പാത കയ്യേറ്റം: കാൽനടയാത്രക്കാർ ദുരിതത്തിൽ

ഇമേജ്
മലയിൻകീഴ് ജംഗ്ഷനിൽ ഫ്രൂട്ട്സ് കടയുടെ കയ്യേറ്റം കാരണം കാൽനടയാത്രക്കാർ വലയുന്നു. ജംഗ്ഷനിലെ ഒരു ഫ്രൂട്ട്സ് കട നടപ്പാത മുഴുവനായും കയ്യേറി ഫ്രൂട്ട് ക്രേറ്റുകൾ അടുക്കി വെച്ചിരിക്കുകയാണ്. ഇതുമൂലം സ്കൂൾ കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവർക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. നടപ്പാത ഇല്ലാത്തതിനാൽ ആളുകൾക്ക് തിരക്ക് നിറഞ്ഞ റോഡിലൂടെയാണ് നടക്കേണ്ടി വരുന്നത്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കൂടാതെ സ്ഥലത്ത് ചപ്പും കുപ്പയും അടിഞ്ഞ് കിടക്കുന്നതും കാണാം. ജംഗ്ഷൻ ആയതിനാൽ ഇവിടെ എപ്പോഴും തിരക്കാണ്. ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി എടുത്ത് നടപ്പാത ഒഴിപ്പിച്ച് ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം: മലയിൻകീഴ് ജംഗ്ഷൻ തീയതി: 2026 ജൂലൈ 15

LDF UDF നും എതിരെ ആജ്ഞടിച്ചു കരമന ജയൻ

ഇമേജ്
കൗൺസിലർ സുഗതനെ എന്തോ വലിയ കാപ്പാ ഭീകരനായിട്ടാണ് ശബരിനാഥും, ശബരി നാഥിൻ്റെ പുതിയ നേതാവും മാർഗ്ഗദർശിയും മാതൃകയുമായ ശിവൻ കുട്ടിയും കൂടി അവതരിപ്പിക്കുന്നത്. സുഗതൻ എങ്ങനെ എന്തിന് കാപ്പ കേസ് പ്രതിയായി എന്നും, ആരൊക്കെയാണ് അതിന് പിന്നിലെ ചാലക ശക്തികൾ എന്നു തിരുവനന്തപുരത്തെ ജനങൾക്ക് അറിയാം. CPM ദിവസങ്ങളായി സുഗതൻ്റെ പേരിൽ കുടിൽ കെട്ടി സമരം ചെയ്യുകയാണ്. CPM ഇത് ചെയ്യുന്നത് എന്തിനെന്ന് CPM നേതാക്കൾക്ക് അറിയില്ലങ്കിലും CPM അണികൾക്കും നാട്ടുകാർക്കും അറിയാം. 45 വർഷം ചെയ്ത അഴിമതികൾ ഓരോന്നായി പുറത്ത് വരുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ചെയ്യുന്ന പാഴ് ശ്രമം മാത്രം. നഗരത്തിലെ ഫുട്പാത്തുകൾ കൈയ്യേറി ബിനാമി പേരുകളിൽ തട്ടുകട നടത്തുന്ന മാഫിയകൾക്ക് വേണ്ടിയാണ് CPM വാദിക്കുന്നത്. പിന്നെ CPM സംരക്ഷിക്കുന്നത് രാത്രിയുടെ മറവിൽ നഗരത്തിൽ മാലിന്യം എറിയുന്ന ഗുണ്ടകളെയും. എത്ര മ്ലേചമായാണ് അധികാരം നഷ്‌ടപ്പെട്ടപ്പോൾ CPM ഈ നാടിനോട് പെരുമാറുന്നതെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. CPM ൻ്റെ കളിപ്പാവയാണ് കോൺഗ്രസ് കൗൺസിലർ ശബരിനാഥൻ. മലയാളത്തിൽ ഒരു വാചകം നേരെ ചൊവ്വെ പറയാനറിയാതെ,തൻ്റെ "കൊക്കിന്" ജീവനുണ്...

ഓപ്പറേഷന്‍ തൂഫാന്‍: 116 പേര്‍ അറസ്റ്റില്‍ 110 കേസുകളെടുത്തു

ഇമേജ്
ഓപ്പറേഷന്‍ തൂഫാന്‍: 116 പേര്‍ അറസ്റ്റില്‍ 110 കേസുകളെടുത്തു ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 116 പേര്‍ അറസ്റ്റിലായി, 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 38 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 68 കേസുകളും കോട്പ (COTPA) പ്രകാരം 41 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 495.766 ഗ്രാം എം.ഡി.എം.എയും 6.903 കി.ഗ്രാം കഞ്ചാവും 5 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 6801 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 7306 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 5146 ഗ്രാം. കഞ്ചാവ് 578 കി.ഗ്രാം. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 101 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 7002 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 342 ഉം ആണ്. സ്കൂള്‍, കോളേജ...

തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലം അപകടാവസ്ഥയിൽ

ഇമേജ്
പുനലൂരിന്റെ ചരിത്ര പൈതൃകമായ തൂക്കുപാലം സംരക്ഷണമില്ലാതെ നശിക്കുന്നതായി പരാതി. കാലപ്പഴക്കം മൂലം പാലത്തിന്റെ ഇരുമ്പ് ഭാഗങ്ങളിലും മറ്റ് ഘടകങ്ങളിലും തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഈ ചരിത്ര സ്മാരകത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പൈതൃക പ്രാധാന്യമുള്ള പാലം സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ വേണമെന്നും ആവശ്യമുയരുന്നു. കൊല്ലം ജില്ലയിലെ പുനലൂരിൽ കല്ലട നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന പുനലൂർ തൂക്കുപാലം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്രസ്മാരകങ്ങളിലൊന്നാണ്. 1877-ൽ ബ്രിട്ടീഷ് എഞ്ചിനീയറായ ആൽബർട്ട് ഹെൻറിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഈ പാലം കേരളത്തിലെ ആദ്യകാല തൂക്കുപാലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇരുമ്പ് ചങ്ങലകൾ ഉപയോഗിച്ച് നിർമ്മിച്ച പാലം ഇന്നും സംസ്ഥാനത്തിന്റെ പൈതൃക സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. പാലത്തിന്റെ നിർമ്മാണകാലത്ത് അതിന്റെ ബലം തെളിയിക്കാൻ ആറ് ആനകളെ പാലത്തിലൂടെ നടത്തുകയും, അതേ സമയം എൻജിനീയർ ആൽബർട്ട് ഹെൻറിയും കുടുംബവും പാലത്തിന...

ജയിലറകൾക്കും തടയാനാകാത്ത ജനവിധി | നാളെ വിയ്യൂർ ജയിലിൽ R. സുഗതന്റെ സത്യപ്രതിജ്ഞ

ഇമേജ്
ജയിലറകൾക്കും തടയാനാകാത്ത ജനവിധി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ നടക്കും. ജനങ്ങൾ നൽകിയ വിധിയെ ഒരു തടവും തടുക്കില്ല എന്നതിന്റെ തെളിവാണിത്. #thiruvananthapuram #VVRajesh #ThiruvananthapuramCorporation #bjpkerala #bjpkeralam #Sugathan #KeralaNews #MalayalamNews #NEWS05LIVE

ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുക്ക് | ഹോളി ഏഞ്ചൽ സ്കൂളിന് സമീപം വാട്ടർ അതോറിറ്റിയുടെ അനാസ്ഥ

ഇമേജ്
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വഞ്ചിയൂർക്ക് പോകുന്ന പ്രധാന റോഡിൽ ഹോളി ഏഞ്ചൽ സ്‌കൂളിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം റോഡിലേക്ക് ഒഴുകുന്നു. സ്കൂ‌ൾ സമയങ്ങളിൽ കുട്ടികൾക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ്. റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് അപകടത്തിനും ഇടയാക്കുന്നു. പ്രദേശവാസികൾ പലതവണ വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പരാതി. കോടിക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് ഇങ്ങനെ പാഴായി പോകുന്നത്. സംസ്ഥാനത്ത് കടുത്ത വേനലും വെള്ളക്ഷാമവും നേരിടുമ്പോൾ ഇത്തരത്തിൽ ഉള്ള അനാസ്ഥ ജനരോഷത്തിന് ഇടയാക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഉടൻ സ്ഥലത്തെത്തി പൈപ്പ് അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ആവശ്യം. സ്ഥലം: ജനറൽ ആശുപത്രി to വഞ്ചിയൂർ റോഡ്, ഹോളി ഏഞ്ചൽ സ്‌കൂളിന് സമീപം #TVMNews #കേരള വാട്ടർ അതോറിറ്റി #ജലമാലിന്യം #NEWS05LIVE #തിരുവനന്തപുരം

വഴുതക്കാട് കോട്ടൺ ഹിൽ സ്കൂ‌ളിന് മുന്നിൽ റോഡ് കൈയ്യേറ്റം: തട്ടുകടകൾ റോഡിന്റെ പകുതി കൈയ്യേറി, ഗതാഗത കുരുക്കും അപകട ഭീഷണിയും

ഇമേജ്
വഴുതക്കാട് കോട്ടൺ ഹിൽ സ്‌ളിന് മുന്നിലെ റോഡിൽ വൈകുന്നേരം ആകുന്നതോടെ കടുത്ത ഗതാഗത കുരുക്കും അപകട ഭീഷണിയുമാണ്. ഫുട്പാത്ത് കൈയ്യേറിയുള്ള കച്ചവടം മാത്രമല്ല, റോഡിന്റെ പകുതിയോളം കൈയ്യേറിയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്. ഫുട്പാത്ത് പൂർണ്ണമായും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ. അവധി ദിവസങ്ങളിൽ ഈ ഭാഗത്ത് രൂക്ഷമായ ഗതാഗത കുരുക്കും ചെറിയ അപകടങ്ങളും പതിവാണ്. 3 സ്റ്റാർ ഹോട്ടലുകാർ ആണ് ഈ ഭാഗത്ത് തട്ടുകട നടത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. 29 ഇവരുടെ ട്രക്കിന്റെ സമീപം പോയി പരിശോധിച്ച ശേഷം നന്നായിട്ടുണ്ട് എന്നു പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷണം തയ്യാറാക്കി കൊണ്ടുവരുന്ന സ്ഥലം അടക്കം ആരോഗ്യ വകുപ്പ് പരിശോധിക്കണമെന്നും നാട്ടുകാ.. ആവശ്യപ്പെടുന്നു.പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷണം തയ്യാറാക്കി കൊണ്ടുവരുന്ന സ്ഥലം അടക്കം ആരോഗ്യ വകുപ്പ് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡ് കൈയ്യേറ്റം അവസാനിപ്പിക്കണം. ഗതാഗതം സുഗമാക്കണം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം. NEWS05 ലൈവ് ടീം

NCW Takes Suo Motu Cognizance of Alleged Murder of 21-Year-Old Kerala Medical Student in Uzbekistan

ഇമേജ്
The National Commission for Women has taken suo motu cognizance of the reported torture and murder of 21-year-old medical student Sawariya Basanth in Uzbekistan. The Commission has expressed grave concern over the allegations of physical assault, harassment, and attempted forced religious conversion preceding her death. NCW has written to the Director General of Police, Kerala, seeking an expeditious investigation, coordination with the Ministry of External Affairs and the Indian Embassy in Tashkent, preservation of evidence, examination of available legal and extradition mechanisms, and comprehensive support for the bereaved family. The Commission has sought an Action Taken Report (ATR) from the DGP, Kerala, within 7 days. The Commission has also requested the Ambassador of India to Uzbekistan to extend all necessary assistance and facilitate coordination with the concerned authorities to support the legal process and ensure effective cooperation in the matter. The National Comm...

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 164 പേർ അറസ്റ്റിൽ, 148 കേസുകൾ രജിസ്റ്റർ ചെയ്തു

ഇമേജ്
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 164 പേർ അറസ്റ്റിലായി, 148 കേസുകൾ രജിസ്റ്റർ ചെയ്‌തു. രജിസ്റ്റർ ചെയ്തത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 42 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും കൊമേർഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസും ഉൾപ്പെടുന്നു. ഇതുകൂടാതെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 101 കേസുകളും കോട്‌പ (COTPA) പ്രകാരം 97 കേസുകളും രജിസ്റ്റർ ചെയ്തു. പരിശോധനയിൽ 214.205 ഗ്രാം എം.ഡി.എം.എയും 87.548 കി.ഗ്രാം കഞ്ചാവും 2 ഗ്രാം ഹെറോയിനും 2 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തതായി സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇതുവരെ 6542 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 7037 അറസ്റ്റുകൾ നടന്നു. ഇതുവരെ 4603.740 ഗ്രാം എം.ഡി.എം.എയും 551.252 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തുടനീളം 51 ക്ലാസുകൾ നടത്തി. ഇതുവരെ 6846 ബോധവൽക്കരണ ക്ലാസുകളും 329 കൗൺസിലിങ്ങുകളും 5402 ബോധവൽക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ 94979797...

ഗായിക എസ്. ജാനകി അമ്മ അന്തരിച്ചു: ഭൗതികദേഹം മൈസൂരിൽ പൊതുദർശനത്തിന്

ഇമേജ്
പ്രശസ്ത ഗായിക എസ്. ജാനകി അമ്മ അന്തരിച്ചു. മൈസൂരിലെ വസതിയിൽ വച്ചാണ് ഭൗതികദേഹം പൊതുദർശനത്തിനായി വച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തെ അപൂർവ പ്രതിഭയായിരുന്നു ജാനകിയമ്മ. നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 20,000-ത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. 4 തവണ ദേശീയ അവാർഡും ഒട്ടേറെ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. "ഏതൊ കോകിലം", "തുമ്പി വാ", "ആടി ആടി" തുടങ്ങിയ ഗാനങ്ങൾ ഇന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ജാനകിയമ്മയുടെ വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

മലയിൻകീഴ് മേഖലയിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം

ഇമേജ്
തിരുവനന്തപുരം: മലയിൻകീഴ് പരിധിയിലെ അണപ്പാട്, ശാന്തംമൂല, കുന്നുംപാറ, നാഗമണ്ഡലം എന്നീ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. സംശയാസ്പദമായ ആളുകളുടെ സഞ്ചാരവും ചെറിയ മോഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു. സ്ത്രീകളും കുട്ടികളും രാത്രിയിൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. മേഖലയിൽ പട്രോളിംഗ് വർധിപ്പിക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ അഭ്യർത്ഥിക്കുന്നു. മലയിൻകീഴ് പോലീസിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ട്. സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

പ്രശസ്ത ഗായിക S. Janaki അന്തരിച്ചു | തവണ ദേശീയ പുരസ്‌കാര ജേതാവ്

ഇമേജ്
ചെന്നൈ: തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തിന്റെ തിലകക്കുറിയായ പ്രശസ്ത ഗായിക S. ജാനകി അന്തരിച്ചു.

പാറ്റൂരിൽ മരം വീണ് പൈപ്പ് പൊട്ടി: തിരുവനന്തപുരത്തെ 13 സ്ഥലങ്ങളിൽ ജല വിതരണം തടസ്സപ്പെടും

ഇമേജ്
തിരുവനന്തപുരം: പാറ്റൂർ ആർടെക് മാളിനു സമീപം മരം വീണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടിയതിനെ തുടർന്ന് തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ നാളെ ജലവിതരണം തടസ്സപ്പെടും. ജലവിതരണം തടസ്സപ്പെടുന്ന സമയം: ഞായറാഴ്ച്‌ച രാത്രി 7 മണി വരെ ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ: പാറ്റൂർ, വഞ്ചിയൂർ, മാതൃഭൂമി റോഡ്, ചിറക്കുളം റോഡ്, മൂലവിളാകം, തമ്പുരാൻ മുക്ക്, പേട്ട, ചാക്ക, പാൽക്കുളങ്ങര, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം, കൊച്ചുവേളി വാട്ടർ അതോറിറ്റി അധികൃതർ പൈപ്പ്ലൈൻ അറ്റകുറ്റ പണികൾ നടത്തുന്നതിനാലാണ് തടസ്സം. പൊതുജനങ്ങൾ ആവശ്യത്തിന് വെള്ളം സംഭരിക്കണമെന്ന് അധികൃതർ അറിയിച്ചു

സാവരിയ ബസന്തിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: അനൂപ് ആന്റണി

ഇമേജ്
തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ ഒരു മലയാളി പെൺകുട്ടിയുടെ ജീവിൻ ദുരൂഹ സാഹചര്യത്തിൽ അവസാനിച്ചത് അതീവ ദുഃഖകരമാണ്. സാവരിയയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ലാംപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു എന്ന രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലാകമാനം ഗുരുതരമായ ചതവുകളും, മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ അതീവ ഗൗരവത്തോടെ അന്വേഷിക്കപ്പെടണം. മതംമാറ്റത്തിന് നിർബന്ധിച്ചതായും, നിരന്തരമായി മാനസികവും, ശാരീരികവുമായ പീഡനങ്ങൾ മരണത്തിലേക്ക് നയിച്ചുവെന്നുമുള്ള ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം...

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച കൊല്ലുമെന്ന് ഭീഷണി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

ഇമേജ്
തിരുവനന്തപുരം :പ്രധാനമന്ത്രി വധഭീഷണിയുമായി സമൂഹമാധ്യമങ്ങളിൽ നരേന്ദ്രമോദിക്കെതിരെ പ്രചരിക്കുന്ന വീഡിയോ വലിയ വിവാദത്തിന് വഴിവെച്ചു. "വെള്ളിയാഴ്ച്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയറക്കും" എന്ന് മലയാളത്തിൽ ഭീഷണിപ്പെടുത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിൽ മലയാളിയായ യുവാവ് പ്രധാനമന്ത്രിയെ അസഭ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും വെള്ളിയാഴ്ച ദിവസം വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിലുള്ള വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ദൃശ്യത്തിലുള്ളത് മലയാളി യുവാവാണെന്ന നിഗമനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തേക്കാനും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിക്കെതിരെയുള്ള ഭീഷണി ഗൗരവമായി കണ്ട് കേന്ദ്ര ഏജൻസികളും വിവരം ശേഖരിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്

കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും അനധികൃതമായി പുറത്തിറങുന്ന നഴ്സിംഗ് , പാരാമെഡിക്കൽ ബിരുദ്ധധാരികൾ ആരോഗ്യ കേരളത്തെ തകര്‍ക്കും: ചെക്ക്

ഇമേജ്
ആരോഗ്യ മേഘലയിൽ ജോലി എന്ന വിദ്യാർത്ഥികളുടെ ആഗ്രഹം മുതലെടുത്തു കേരളത്തിൽ വ്യാപകമായ് വ്യാജ പാരാമെഡിക്കൽ കോളേജുകൾ. BSc നഴ്സിംഗ്, General നഴ്സിംഗ്, ഫിസിയോതെറാപ്പി, റേഡിയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, അനസ്തേഷ്യ, പെർഫ്യൂഷൻ ടെക്നോളജി തുടങ്ങി ആരോഗ്യ രംഗത്തെ നിര്‍നായക തൊഴിൽ വഹിക്കേണ്ട ഉദ്യോഗാർത്ഥികളെ ആണ് ഇത്തരത്തിൽ പുറത്തിറക്കി ഈ മേഖലയിലെ തൊഴിൽ രംഗവും, ആരോഗ്യ മേഖലയും ഒരുപോലെ നശിപ്പിക്കുന്നത്. കർണാടക രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി നൽകുന്ന പാരാമെഡിക്കൽ ബിരുധമാണ് ഇത്തരത്തിൽ നൽകി വരുന്നത്. കർണാടകയിലെ വിദ്യാർത്ഥികളെ ലഭിക്കുവാൻ ബുദ്ധിമുട്ടുന്ന ചില നിലവാരം കുറഞ്ഞ കോളേജുകളിലെ സീറ്റുകൾ കേരളത്തിലെ കേന്ദ്രങ്ങളിൽ ഇരുത്തി പഠിപ്പിക്കുന്നതാണു തട്ടിപ്പിന്റെ രീതി. കേരളത്തിലെ പ്രമുഖ കോളേജുകളുടെയും ആശുപത്രികളുടെ പേരിലും ഈ തട്ടിപ്പ് നടക്കുന്നു. പ്ലസ് 2 കഴിയുന്ന കുട്ടികളെ കെണിയിൽ ആക്കി ക്ലിനിക്കൽ പ്രാക്ടീസ് എന്ന പേരിൽ കേരളത്തിലെ തന്നെ വിവിധ ആശുപത്രികളിൽ ചെറു ജോലികള്‍ക്ക് നിയോഗിക്കും. പരിക്ഷ സമയത്തു ഇവരെ കർണാടകയിൽ എത്തിക്കുകയൊ ആൾമാറാട്ടം നടത്തി പരിക്ഷ എഴുതിപ്പിക്കുന്നതൊ ആണ് രീതി. ഉയർന്ന മാർക്ക് നേടി പ്ലസ...

വിദ്യാദേവിയുടെ അനുഗ്രഹം തേടി മുഖ്യമന്ത്രി വി.ഡി. സതീശൻ മൂകാംബികയിൽ

ഇമേജ്
കൊല്ലൂർ: വിദ്യാദേവിയുടെ അനുഗ്രഹം തേടി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ 9 മണിയോടെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം തന്ത്രി വേദവ്യാസ ഭട്ട് മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. പ്രത്യേക പൂജകൾക്കും ദർശനത്തിനും ശേഷം ക്ഷേത്രം ഭരണസമിതി മുഖ്യമന്ത്രിയെ ആദരിച്ചു. സംസ്ഥാനത്തിൻ്റെ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. കൂടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കർണാടക-കേരള അതിർത്തിയിലെ പ്രശസ്‌തമായ തീർത്ഥാടന കേന്ദ്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. വിദ്യ, ഐശ്വര്യം, ആരോഗ്യം എന്നിവയ്ക്കായി ലക്ഷക്കണക്കിന് ഭക്തർ ഇവിടെ എത്താറുണ്ട്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

സ്പാ പൂട്ടിട്ടു

ഇമേജ്

മലയിൻകീഴ് ജംഗ്ഷനിൽ വീണ്ടും ഫ്ലെക്സ് ഭീഷണി; സ്കൂൾ വിദ്യാർത്ഥികൾക്ക് അപകടം, കോടതി ഉത്തരവ് അവഗണന

ഇമേജ്
മലയിൻകീഴ്: ജംഗ്ഷനിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലും കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും വീണ്ടും ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സ്കൂൾ വിദ്യാലയം അടുത്തുള്ള ജംഗ്ഷനിൽ വളരെ അപകടകരമായ രീതിയിലാണ് ഈ ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു മുന്നേ ഇത്തരം ബോർഡുകൾ അധികൃതർ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. കേരള കർഷകസംഘം വിളപ്പിൽ എരിയ സമ്മേളനത്തിന്റെ പ്രചാരണ ഫ്ലെക്സുകളാണ് ഇവ. പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്ലെക്സ് സ്ഥാപിക്കുന്നത് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നിയമലംഘനം. 19 സ്കൂൾ സമയത്ത് നൂറുകണക്കിന് കുട്ടികൾ ഇതുവഴി പോകുന്നുണ്ട്. ബോർഡുകൾ റോഡിന്റെ നടുക്ക് ആയതിനാൽ വാഹനങ്ങൾക്ക് കാണാൻ പറ്റാതെ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഇത്തരം ഫ്ലെക്സസ് ബോർഡുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.