പോസ്റ്റുകള്‍

കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്ല്‍ കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി

ഇമേജ്
കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്ല്‍ കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി തിരുവനന്തപുരം സർക്കാർ എൻജിനീയറിംഗ് കോളേജിനെ (CET) എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ constituent കോളേജ് ആക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ CET സംരക്ഷണ സമിതി കോളേജ്ല്‍ CET സംരക്ഷണ സമിതിയൂടെ നേതൃത്വത്തില്‍ നാളെ കരിദിനം ആചരിക്കും . 2026-27 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ CET-യെ KTU-യുടെ Constituent College ആക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ജൂലൈ 15-ന് സർക്കാർ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് നടപടികൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. അധ്യാപകരുമായോ വിദ്യാർത്ഥികളുമായോ ജീവനക്കാരുമായോ പൂർവവിദ്യാർത്ഥികളുമായോ പൊതുസമൂഹവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ തീരുമാനം തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്നേ സ്വാശ്രയ കോളേജ് ആക്കി മാറ്റുന്നതിന് കാരണം ആകുമെന്ന് സമിതി പറഞ്ഞു. CET-യുടെ വാർഷിക ചെലവ് ₹450 കോടിയിലധികമാണ്. നിലവിൽ ഈ ചെലവ് സംസ്ഥാന ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. അഫിലിയേറ്റഡ് ക...

ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ

ഇമേജ്
ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ ധവളപത്രത്തെ മറയാക്കി സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ബജറ്റിലൂടെ കേരള സർക്കാർ നടത്തുന്നതെന്ന് മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിന് പകരം പൂർണമായും രാഷ്ട്രീയ രേഖയാക്കി മാറ്റിയ ധവളപത്രമാണ് പുതിയ സർക്കാർ നിയമസഭയിൽ വെച്ചത് എന്നും സി.ജെ. ജോസഫ് പഠന ഗവേഷണ കേന്ദ്രത്തിന്റെയും കെജിഒഎ ന്യൂസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ധവളപത്രം മുതൽ ബജറ്റ് വരെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം. എൻ. ശരത്ചന്ദ്രലാൽ അധ്യക്ഷത വഹിച്ച സെമിനാറിൽ കേരള പബ്ലിക് എക്സ്പെന്റിച്ചർ റിവ്യൂ കമ്മിറ്റി അംഗം ശ്രീ. സിദ്ദീഖ് റാബിയത്ത് പ്രതികരണം രേഖപ്പെടുത്തി. ധവളപത്രം എന്ന പേരിൽ പുറത്തിറക്കിയ രാഷ്ട്രീയ രേഖയിലൂടെ ഉദാരവത്കരണത്തിന് അനുയോജ്യമായ രീതിയിൽ സാമ്പത്തികാന്തരീക്ഷം പുനഃക്രമീകരിച്ചുകൊണ്ട് ബജറ്റ് അവതരിപ്പിക്കുകയാണ് ഉണ്ടായത് എന്ന് സെമിനാർ വിലയിരുത്തി. കെജിഒഎ ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ...

2 വർഷമായി അവഗണന: മലയിൻകീഴ് അണപ്പാട് നാഗംമണ്ഡലം ക്ഷേത്ര റോഡ് തകർന്നു | കുട്ടികൾക്കും ജോലിക്കാർക്കും ദുരിതം

ഇമേജ്
മലയിൻകീഴ് അണപ്പാട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തിരുവിതാംകൂർ നാഗംമണ്ഡലം ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന റോഡ് കഴിഞ്ഞ 2 വർഷമായി തകർന്ന നിലയിലാണ്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും ചെളിയും കാരണം ഈ വഴിയിലെ ഗതാഗതം പൂർണമായും ദുർഘടമായിരിക്കുകയാണ്. ആരെല്ലാം ബുദ്ധിമുട്ടുന്നു? 1. പ്രദേശവാസികൾ അവശ്യ സാധനങ്ങൾ വാങ്ങാനും ആശുപത്രിയിൽ പോകാനും പോലും ഈ റോഡ് വഴി പോകാൻ വലിയ ബുദ്ധിമുട്ടാണ്. വൃദ്ധർക്കും രോഗികൾക്കും ഈ വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2. വിദ്യാർത്ഥികൾ ഈ വഴി സ്കൂളിൽ പോകുന്ന നിരവധി കുട്ടികളുണ്ട്. മഴക്കാലത്ത് സ്‌കൂൾ ബാഗും യൂണിഫോമും ചെളിയാകുന്നു. വൈകുന്നേരം ഇരുട്ടായാൽ അപകടസാധ്യതയും കൂടുതലാണ്. 3. ജോലിക്ക് പോകുന്നവർ ദിവസവും ജോലിക്ക് പോകുന്നവർ വൈകിയും അപകട ഭീഷണിയോടെയും ആണ് യാത്ര ചെയ്യുന്നത്. ബൈക്കും സ്കൂട്ടറും കുഴിയിൽ വീണ് പല അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. 4. ഭക്തജനങ്ങൾ ക്ഷേത്ര ദർശനത്തിനും ഉത്സവങ്ങൾക്കും എത്തുന്ന നൂറുകണക്കിന് ഭക്തർക്കും ഈ റോഡ് ഒരു വലിയ വെല്ലുവിളിയാണ്. അധികൃതരുടെ അനാസ്ഥ ഈ വിഷയം സംബന്ധിച്ച് നാട്ടുകാർ പലതവണ ബന്ധപ്പെട്ട വകുപ്പുകൾക്കും ഗ്രാമപഞ്ചായത്തിന...

മലയിൻകീഴ് JN-ൽ റോഡ് കയ്യേറ്റം: ഗതാഗത തടസ്സവും നടക്കാൻ വഴിയില്ലാത്ത അവസ്ഥയും | ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക്

ഇമേജ്
മലയിൻകീഴ് ജംഗ്ഷനിൽ റോഡ് കയറി പ്രവർത്തിക്കുന്ന Fruits ഷോപ്പ്. നടക്കാൻ വഴിയില്ല എന്നത് മാത്രമല്ല, ഗതാഗത തടസ്സവും ഇവിടെ സ്ഥിരം കാഴ്ചയാണ്. ഓട്ടോ, ബൈക്ക്, കാർ എന്നിവയ്ക്ക് പോലും വഴി മാറി പോകേണ്ട സ്ഥിതി. സ്‌കൂൾ സമയത്ത് ഇവിടെ വലിയ തിരക്കും അപകട സാധ്യതയും കൂടുതലാണ്. ഇതിനു മുന്നേയും ഞങ്ങൾ വാർത്ത കൊടുത്തതാണ്. എന്നിട്ടും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ല. ജനങ്ങളുടെയും വാഹന യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഉടൻ പരിഹാരം വേണമെന്നാണ് ആവശ്യം. പ്രധാന പ്രശ്നങ്ങൾ: 1. നടക്കാൻ വഴിയില്ല - സ്കൂൾ കുട്ടികൾക്ക് അപകടം 2. ഗതാഗത തടസ്സം - Peak time-ൽ വാഹനങ്ങൾ കുടുങ്ങുന്നു 3. പഞ്ചായത്ത് നടപടി എടുക്കുന്നില്ല - മുൻപും വാർത്ത നൽകിയതാണ് "

AIIMS ന് ഏറ്റവും അനുയോജ്യമായ ജില്ല തിരുവനന്തപുരം തന്നെ.

ഇമേജ്
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും, RCCയും പോലുള്ള ലോകോത്തര ആശുപത്രികൾ ഇവിടെ ഉണ്ട്. കേരളത്തിന്റെ മെഡിക്കൽ ഹബ് എന്ന് വിളിക്കുന്നത് വെറുതെയല്ല. 70 വർഷത്തെ പാരമ്പര്യമുള്ള Govt Medical College, SCTIMST, RCC, KUHS -ഒരു സ്ഥലത്ത്. International Airport, NH, Railway -രോഗികൾക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പം. Research- Doctor Training-m ഇതിനേക്കാൾ നല്ല സ്ഥലം കേരളത്തിൽ വേറെയില്ല.

മലയിൻകീഴ് ജംഗ്ഷനിൽ കാൽനടക്കാർ ദുരിതത്തിൽ

ഇമേജ്
തിരുവനന്തപുരം: മലയിൻകീഴ് ജംഗ്ഷനിൽ നടപ്പാത ഇല്ലാത്തത് കാരണം കാൽനടയാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ജംഗ്ഷനിൽ ദിവസവും നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. പക്ഷേ നടക്കാൻ സുരക്ഷിതമായ ഒരു വഴി പോലുമില്ല. റോഡിൻ്റെ ഇരുവശവും കടകൾ കയ്യേറിയിരിക്കുകയാണ്. സ്കൂൾ കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ എന്നിവർ വാഹനങ്ങൾക്ക് ഇടയിലൂടെ ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. വൈകുന്നേരങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കും സാധാരണമാണ്. നടപ്പാത ഒരുക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

'T-RIC X' ഇംപാക്ട് റിസർച്ച് കോൺക്ലേവിനും എഎൻആർഎഫ് ഗ്രാന്റി മീറ്റിനും ശ്രീചിത്രയിൽ തുടക്കമായി

ഇമേജ്
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളും ലബോറട്ടറിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരനിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച 'T-RIC X' ഇംപാക്ട് റിസർച്ച് കോൺക്ലേവും എഎൻആർഎഫ് ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും റോബോട്ടിക്സും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ വികസിക്കുമ്പോഴും മനുഷ്യസ്പർശവും കാരുണ്യവും കാത്തുസൂക്ഷിക്കാൻ ഗവേഷകർക്കും വിദഗ്ദ്ധർക്കും സാധിക്കണം. ഒരു നല്ല ശാസ്ത്രജ്ഞനോ, ഡോക്ടറോ, ഉദ്യോഗസ്ഥനോ ആകുന്നതിന് മുൻപ് മികച്ചൊരു മനുഷ്യനാകാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ച പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ ഹബ്ബുകളിൽ ഒന്നായി തിരുവനന്തപുരം മാറിയ പശ്ചാത്തലത്തിൽ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സ...