സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഭരണനിർവഹണത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ സേതു അഭിയാൻ’ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ നടന്നു.
മഹാരാഷ്ട്ര പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി പങ്കജാ മുണ്ടെ ശില്പശാല ഉദ്ഘാടനം ചെയ്തു. 45 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബിജെപിക്ക് കേരളത്തിൽ ഒരു മേയറെ ലഭിച്ചതെന്നും ഇത് വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും അവർ പറഞ്ഞു.
കേവലം രണ്ട് എംപിമാരിൽ നിന്ന് ആരംഭിച്ച ബിജെപിയുടെ യാത്ര ഇന്ന് പാർലമെന്റിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തികളിലൊന്നായി മാറിയെന്നും, ആ കരുത്തിലാണ് ഭാരതം ലോകത്തിന് മുന്നിൽ കരുത്തുറ്റ രാജ്യമായി മാറിയതെന്നും പങ്കജാ മുണ്ടെ പറഞ്ഞു. കേരളത്തിലും ബിജെപിയുടെ വളർച്ചയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ അവസരങ്ങൾ ജനസേവനത്തിനും സദ്ഭരണത്തിനും കൂടുതൽ ഊർജം പകരണമെന്നും അവർ കൂട്ടിച്ചേർത്തു.
ജനകീയ ഭരണവും സദ്ഭരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശില്പശാലയിൽ ചർച്ച ചെയ്തു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മഹാരാഷ്ട്ര നഗരവികസന സഹമന്ത്രി ശ്രീമതി മാധുരി മിസൽ, സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കെ. സോമൻ, സംസ്ഥാന സെക്രട്ടറി ശ്രീ അശോകൻ കുളനട, തിരുവനന്തപുരം നഗരസഭ മേയർ ശ്രീ വി. വി. രാജേഷ്, ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ്, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പാപ്പനംകോട് സജി തുടങ്ങിയവർ പങ്കെടുത്തു.
ജനസേവനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ‘സേവാ സേതു അഭിയാൻ’ പുതിയ ഊർജം പകരുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസന-സദ്ഭരണ മാതൃക ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും ഇത്തരം ശില്പശാലകൾ സഹായകരമാകുമെന്നും നേതാക്കൾ വ്യക്തമാക്കി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ