മലയിൻകീഴ് ജംഗ്ഷനിൽ വീണ്ടും ഫ്ലെക്സ് ഭീഷണി; സ്കൂൾ വിദ്യാർത്ഥികൾക്ക് അപകടം, കോടതി ഉത്തരവ് അവഗണന
മലയിൻകീഴ്: ജംഗ്ഷനിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലും കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും വീണ്ടും ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
സ്കൂൾ വിദ്യാലയം അടുത്തുള്ള ജംഗ്ഷനിൽ വളരെ അപകടകരമായ രീതിയിലാണ് ഈ ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു മുന്നേ ഇത്തരം ബോർഡുകൾ അധികൃതർ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.
കേരള കർഷകസംഘം വിളപ്പിൽ എരിയ സമ്മേളനത്തിന്റെ പ്രചാരണ ഫ്ലെക്സുകളാണ് ഇവ. പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്ലെക്സ് സ്ഥാപിക്കുന്നത് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നിയമലംഘനം.
19
സ്കൂൾ സമയത്ത് നൂറുകണക്കിന് കുട്ടികൾ ഇതുവഴി പോകുന്നുണ്ട്. ബോർഡുകൾ റോഡിന്റെ നടുക്ക്
ആയതിനാൽ വാഹനങ്ങൾക്ക് കാണാൻ പറ്റാതെ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.
അധികൃതർ അടിയന്തരമായി ഇടപെട്ട് ഇത്തരം ഫ്ലെക്സസ് ബോർഡുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ